തറ പറ എഴുതിത്തീരും മുമ്പെ
തറയിൽ വീണ പെൻസിലിന് പറയാനുളളത് എഴുതിത്തീരാത്ത വാക്കുകളെ കുറിച്ചായിരുന്നു.
വരിതെറ്റാതെ എഴുതിയതിന് കിട്ടിയ
വെരി ഗുഡിൻറെ ഗരിമയിൽ
കണ്ണുകൾ തെരഞ്ഞത് ഉഷാറ് പറച്ചിൽ-
കാരുടെ വരിയടയാളങ്ങളെയായിരുന്നു
എഴുതിപ്പ(ഠി)തിഞ്ഞ വാക്കു വരകളിൽ
ശരിമുദ്രയുടെ ചോക്കു വരവീഴാൻ
തക്കം പാത്തു നിൽപ്പായിരുന്നു -
വെളളത്തണ്ടും അണ്ടാമുളക്കമ്പും
വക്കു പൊട്ടിയ സ്ലേറ്റ് പ്രതലത്തിലാണന്ന്
നമ്മൾ പ്രൊജക്ടറുംടാബ്ലറ്റുമില്ലാസ്വപ്ന-
ങ്ങളുടെ വഴിവക്കു താണ്ടിയത്.
വരയും വരിയും സ്വരവുമായി.
കൊച്ചു ഭാവനകൾക്ക് കൂട്ടിരിക്കാൻ
കേട്ടെഴുതി കളർച്ചോക്ക് സമ്മാനങ്ങൾ
വാങ്ങിക്കൂട്ടാൻ..നമ്മുടെ സ്വന്തം
എന്ന് പറയാൻ ഒരേ ഒരു കൂട്ട്..
വീണുടഞ്ഞ സ്ലേറ്റുകളേ...മാപ്പ്...
ഉടയാത്ത ഉയരങ്ങളെത്താൻ..
നിങ്ങളാണ് നിമിത്തം,പ്രേരണയും
-യു എ റഷീദ്, പാലത്തറഗൈറ്റ്
No comments:
Post a Comment